Just In
- 31 min ago ശ്വാസകോശത്തിന്റെ ആയുസ്സിന് ഭീഷണി: ഈ അപകട സൂചന അവഗണിക്കരുത്
- 1 hr ago ഗജലക്ഷ്മി രാജയോഗം: കരിയറും ധനവും ദാമ്പത്യഭദ്രതയും ഈ നാളുകാരില്‍
- 2 hrs ago നെഗറ്റീവ് ചിന്തകളില്‍ നിന്ന് രക്ഷപ്പെടാം; മൂഡ് നശിപ്പിക്കുന്ന ചിന്തകളെ പോസിറ്റീവ് ആക്കാനുള്ള വഴിയിതാ
- 3 hrs ago വൃത്തിയുള്ള തലയോട്ടി, മുടി വളര്‍ച്ച ഉറപ്പ്; ഈ നാച്ചുറല്‍ സ്ക്രബ് നല്‍കും ഗുണം
Don't Miss
- News രാഹുല്‍ ഗാന്ധി തോല്‍ക്കും, വയനാട്ടില്‍ താമര വിരിയുമെന്ന് ജെപി നദ്ദ: രാഹുലിന് ആത്മവിശ്വസമില്ല
- Movies വളച്ചൊടിക്കാനും പ്രശ്നമുണ്ടാക്കാനും ചിലര്‍ ശ്രമിക്കുന്നുണ്ട്! തനിക്കപ്പോൾ കരയാത്ത ദിവസങ്ങളില്ലെന്ന് ദിലീപ്
- Sports IPL 2024: ശശാങ്കിനെ ഫിനിഷര്‍ ആക്കിയത് തെറ്റ്! പഞ്ചാബിന് യുവ താരങ്ങളെ വിശ്വാസമില്ല; തുറന്നടിച്ച് ആകാശ് ചോപ്ര
- Technology റെഡ്മിയുടെ 5 സ്മാർട്ട്ഫോണുകൾക്ക് വില കുറഞ്ഞു; 2 എണ്ണത്തിന് വില 10000 രൂപയിൽ താഴെ മാത്രം
- Automobiles മോഹൻലാലിന്റെ വക്കീലായി സിനിമയിൽ തുടക്കം, ഇപ്പോൾ 40 ലക്ഷം രൂപയുടെ ഇന്നോവ മുതലാളിയായി നടി
- Finance സെല്ലോ വേൾഡ്, ജസ്റ്റ് ഡയൽ ഉൾപ്പെടെ 5 ഓഹരികൾ, ലാഭം വേണമെങ്കിൽ ഇപ്പോൾ വാങ്ങാം, നോക്കുന്നോ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
ജലദോഷം? പാട്ടും ചിരിയും വേണ്ട...
പക്ഷേ ചിരിക്കുമ്പോഴും പാട്ടുപാടുമ്പോഴും എന്തുചെയ്യും, മുഖം പൊത്തുവയ്ക്കാന് പറ്റുമോ, അതേ പനിയുള്ളയാള്‍ ചിരിച്ചാലും പാട്ടുപാടിയാലുമെല്ലാം മറ്റുള്ളവരിലേയ്ക്ക് രോഗം പടരാനിടയുണ്ട്.
സിംഗപ്പൂരില്‍ നടന്ന ഒരു പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. പനി ബാധിച്ചവരില്‍ നിന്നും പുറത്തുവരുന്ന ജലകണങ്ങളെ സെക്കന്‍ഡില്‍ രണ്ടരലക്ഷം ഫ്രെയിമുകളായെടുക്കാവുന്നത്രയും ശേഷിയുള്ള ക്യാമറയും വലിയ കണ്ണാടിയുമുപയോഗിച്ചാണ് ഇതുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങള്‍ നടത്തിയത്.
1.08 ലക്ഷം സിംഗപ്പൂര്‍ ഡോളര്‍ മുതല്‍മുടക്കുള്ള പഠനത്തിന് ചുക്കാന്‍ പിടിക്കുന്നത് ജൂലിയന്‍ ടാങ് എന്ന വൈറോളജിസ്റ്റും സിംഗപ്പൂരിലെ നാഷണല്‍ യൂണിവേഴ്സിറ്റി ആശുപത്രിയും ചേര്‍ന്നാണ്.
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ചിരിക്കുമ്പോഴും സംസാരിക്കുമ്പോഴും പുറത്തുവിടുന്ന ജലകണങ്ങളുടെ ചിത്രങ്ങളെടുത്തു പഠനവിധേയമാക്കി. ചൂളമടിക്കുമ്പോഴും ചിരിക്കുമ്പോഴുമാണ് കൂടുതല്‍ വേഗത്തില്‍ ജലദോഷം പടരുകയെന്നാണ് കണ്ടെത്തല്‍.
ചിരിക്കുമ്പോള്‍ ശക്തമായും കൂടുതല്‍ സ്ഥലത്ത് വ്യാപിക്കുന്ന രീതിയിലുമാണ് ജലകണങ്ങള്‍ പുറത്തുവരിക. പാടുമ്പോള്‍ പെട്ടെന്നു പകരുന്ന രീതിയില്‍ അണുക്കള്‍ വ്യാപിക്കുമത്രേ.
രോഗാണുക്കള്‍ പകരുന്ന വിധം വ്യക്തമാകുന്നതോടെ രോഗാണുബാധ തടയാന്‍ ഫലപ്രദമായ മാര്‍ഗം സ്വീകരിക്കാനാകുമെന്നാണ് ഗവേഷകര്‍ കരുതുന്നത്. ചികിത്സാരംഗത്ത് ശ്രദ്ധേയമായ മാറ്റങ്ങള്‍ വരുത്തിയേക്കാവുന്ന കണ്ടെത്തലുകളാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.