Just In
- 2 hrs ago നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- 2 hrs ago നിരവധിയാളുകളുടെ അനുഭവമാണ് ചെറുപയര്‍ ഉലുവയിലെ മുടി വളര്‍ച്ച
- 3 hrs ago ഉള്ളി കേടുകൂടാതെ ഫ്രഷ് ആയി കൂടുതല്‍ കാലം സൂക്ഷിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍
- 3 hrs ago അരി കുതിര്‍ക്കേണ്ട, വെള്ളത്തിലിടണ്ട, കാത്തുനില്‍ക്കേണ്ട: 15 മിനിറ്റില്‍ ഉണ്ണിയപ്പം
Don't Miss
- Movies ദേ വൈസ്റ്റ് സംസാരിക്കുന്നു എന്ന് ജാസ്മിൻ; പരിധി വിട്ടു; സിബിന്റെ ഭാഗത്തും ന്യായമുണ്ട്; പ്രേക്ഷകർ
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
ദില്ലിയില്‍ ഓരോ 18മണിക്കൂറിലും 1മാനഭംഗം
ഒരോ പതിനെട്ടുമണിക്കൂറിനിടയിലും ഒരു സ്ത്രീ എന്ന നിലയില്‍ ദില്ലി നഗരത്തില്‍ ബലാത്സംഗത്തിന് ഇരയാകുന്നതായോ അല്ലെങ്കില്‍ ഓരോ 14 മണിക്കൂറിനിടയില്‍ ലൈംഗീകമായി പീഡിപ്പിക്കപ്പെടുകയോ ചെയ്യുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ ദിവസം ദ്വാരകയില്‍ ഒരു പതിനേഴുകാരിയെ മാനഭംഗപ്പെടുത്തിയശേഷം കൊന്ന സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തിലുള്ളതാണീ റിപ്പോര്‍ട്ട്.
ഇങ്ങനെയുള്ള കുറ്റകൃത്യങ്ങളില്‍പ്പെടുന്നവരില്‍ ഭൂരിഭാഗവും 25 വയസിന് താഴെയുള്ളവരാണെന്നും പൊലീസ് പറയുന്നു. 2011 ലും സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ പെരുകാമെന്നാണ് ദില്ലി പൊലീസ് കമ്മീഷണര്‍ ബ്രിജേഷ് കുമാര്‍ പറയുന്നത്.
2009 ല്‍ 459 റേപ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കില്‍ 2010 ആയപ്പോള്‍ അത് 489 ആയി ഉയര്‍ന്നതായി പൊലീസ് പറയുന്നു. എന്നാല്‍ ഇതൊന്നും യഥാര്‍ത്ഥത്തില്‍ നടക്കുന്ന പീഡനങ്ങളുടെ പൂര്‍ണമായ കണക്കുകളല്ലെന്നത് ആശങ്ക വീണ്ടും വര്‍ധിപ്പിക്കുന്നു.
പീഡന സംഭവങ്ങളില്‍ പലതിലും പ്രതികളാവുന്നവര്‍ പെണ്‍കുട്ടികള്‍ക്ക് അടുത്തറിയാവുന്നവര്‍ ആണെന്നകാര്യവും ഞെട്ടലുണ്ടാക്കുകയാണ്. വെറും നാലുശതമാനം പ്രതികള്‍ മാത്രമേ അപരിചിതരായി ഉള്ളു.
എന്നാല്‍ തലസ്ഥാനനഗരയില്‍ കൂടിവരുന്ന ഇത്തരം കുറ്റകൃത്യങ്ങളെ കണ്ടില്ലെന്ന് നടിക്കാന്‍ പൊലീസിന് കഴിയില്ലെന്ന് കമ്മീണര്‍ പറയുന്നു. വിവിധതലങ്ങളില്‍നിന്ന് ഉയര്‍ന്നുവരുന്ന പരാതികളുടെ അടിസ്ഥാനത്തില്‍ പൊലീസ് സേനയുടെ വ്യാപ്തിവര്ദ്ധിപ്പിച്ചും കൂടുതല്‍ കാര്യമമായും കാര്യങ്ങള്‍ നീക്കി ശല്യക്കാരെ പിടികൂടുമെന്നാണ് പൊലീസ് പറയുന്നത്.