Latest Updates
-
പഞ്ചകം തുടങ്ങി; ഈ ദിവസങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങുമ്പോൾ അറിയാതെ പോകരുത് ഈ വലിയ അബദ്ധം! -
മെയ് 10 രാശിഫലം: ചിങ്ങം, ഇടവം രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
മേയ് 10 ഞായറാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം നോക്കി കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വമ്പൻ നേട്ടം, ചിലർക്ക് ജാഗ്രത! -
ഭാഗ്യനിറവും നേട്ടങ്ങളും കൂടെയുണ്ട്: ഇന്നത്തെ രാശിഫലത്തിൽ നിങ്ങളുടെ രാശിക്ക് എന്ത് കാത്തിരിക്കുന്നു? -
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്! -
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും! -
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ!
ദില്ലിയില്‍ ഓരോ 18മണിക്കൂറിലും 1മാനഭംഗം

ഒരോ പതിനെട്ടുമണിക്കൂറിനിടയിലും ഒരു സ്ത്രീ എന്ന നിലയില്‍ ദില്ലി നഗരത്തില്‍ ബലാത്സംഗത്തിന് ഇരയാകുന്നതായോ അല്ലെങ്കില്‍ ഓരോ 14 മണിക്കൂറിനിടയില്‍ ലൈംഗീകമായി പീഡിപ്പിക്കപ്പെടുകയോ ചെയ്യുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ ദിവസം ദ്വാരകയില്‍ ഒരു പതിനേഴുകാരിയെ മാനഭംഗപ്പെടുത്തിയശേഷം കൊന്ന സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തിലുള്ളതാണീ റിപ്പോര്‍ട്ട്.
ഇങ്ങനെയുള്ള കുറ്റകൃത്യങ്ങളില്‍പ്പെടുന്നവരില്‍ ഭൂരിഭാഗവും 25 വയസിന് താഴെയുള്ളവരാണെന്നും പൊലീസ് പറയുന്നു. 2011 ലും സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ പെരുകാമെന്നാണ് ദില്ലി പൊലീസ് കമ്മീഷണര്‍ ബ്രിജേഷ് കുമാര്‍ പറയുന്നത്.
2009 ല്‍ 459 റേപ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കില്‍ 2010 ആയപ്പോള്‍ അത് 489 ആയി ഉയര്‍ന്നതായി പൊലീസ് പറയുന്നു. എന്നാല്‍ ഇതൊന്നും യഥാര്‍ത്ഥത്തില്‍ നടക്കുന്ന പീഡനങ്ങളുടെ പൂര്‍ണമായ കണക്കുകളല്ലെന്നത് ആശങ്ക വീണ്ടും വര്‍ധിപ്പിക്കുന്നു.
പീഡന സംഭവങ്ങളില്‍ പലതിലും പ്രതികളാവുന്നവര്‍ പെണ്‍കുട്ടികള്‍ക്ക് അടുത്തറിയാവുന്നവര്‍ ആണെന്നകാര്യവും ഞെട്ടലുണ്ടാക്കുകയാണ്. വെറും നാലുശതമാനം പ്രതികള്‍ മാത്രമേ അപരിചിതരായി ഉള്ളു.
എന്നാല്‍ തലസ്ഥാനനഗരയില്‍ കൂടിവരുന്ന ഇത്തരം കുറ്റകൃത്യങ്ങളെ കണ്ടില്ലെന്ന് നടിക്കാന്‍ പൊലീസിന് കഴിയില്ലെന്ന് കമ്മീണര്‍ പറയുന്നു. വിവിധതലങ്ങളില്‍നിന്ന് ഉയര്‍ന്നുവരുന്ന പരാതികളുടെ അടിസ്ഥാനത്തില്‍ പൊലീസ് സേനയുടെ വ്യാപ്തിവര്ദ്ധിപ്പിച്ചും കൂടുതല്‍ കാര്യമമായും കാര്യങ്ങള്‍ നീക്കി ശല്യക്കാരെ പിടികൂടുമെന്നാണ് പൊലീസ് പറയുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications