Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
കൗമാരത്തിലെ സെക്സ് പെണ്‍കുട്ടികളില്‍ വിഷാദരോഗമുണ്ടാക്കുന്നു
ലൈംഗികമായി സജീവതയുള്ള കൗമാരക്കാരികളില്‍ വിഷാദരോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠന റിപ്പോര്‍ട്ട്.
കൗമാര പ്രായത്തില്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ട മിക്ക പെണ്‍കുട്ടികള്‍ക്കും അഗാധമായ കുറ്റബോധം, നിരാശ തുടങ്ങിയ കാരണങ്ങള്‍ കൊണ്ടാണ് കൂടുതലായും വിഷാദ രോഗം വരുന്നതെന്നും പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കൗമാരദശയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാത്തവരെ അപേക്ഷിച്ച് ലൈംഗിബന്ധത്തിലേര്പ്പെടുന്നവരില് വിഷാദരോഗം വരാനുള്ള സാധ്യത കൂടുതലാണത്രേ. അമേരിക്കയിലാണ് ഇതുസംബന്ധിച്ച പഠനം നടന്നത്.
14നം 17നും ഇടയില്‍ പ്രായമുള്ള 14,000ത്തോളം കൗമാരക്കാരിലാണ് ഗവേഷകര്‍ ഇതു സംബന്ധിച്ച പഠനം നടത്തിയത്. ഈ പ്രായത്തില്‍ സെക്സിലേര്‍പ്പെടുന്നത് പെണ്‍കുട്ടികളില്‍ വിഷാദരോഗത്തിനുള്ള സാധ്യത സെക്സില്‍ ഏര്പ്പെടാത്തവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ 19ശതമാനം അധികമാണ്.
എന്നാല്‍ ഇതേപ്രായത്തിലുള്ള ആണ്‍കുട്ടികളുടെ മാനസികാരോഗ്യത്തിന് ലൈംഗികതയുമായി ബന്ധമില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ചെറിയ പ്രായത്തില്‍ത്തന്നെ സ്വന്തം താല്പര്യം മൂലമോ പരപ്രേരണമൂലമോ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന പെണ്‍കുട്ടികളില്‍ പലരും പിന്നീട് ഈ പ്രവൃത്തിയില്‍ അല്ലെങ്കില്‍ അനുഭവത്തില്‍ പശ്ചാത്തപിയ്ക്കുന്നവരാണ്. ഇതുതന്നെയാണ് ഇവരില്‍ വിഷാദരോഗം പോലുള്ള മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുന്നതെന്ന് ക്രിസ്ത്യന്‍ മെഡിക്കല്‍ ഫെല്ലോഷിപ്പ് ചെയര്മാന് ഡോക്ടര്‍ ട്രിവോര്‍ സ്റ്റാമ്മേര്സ് പറയുന്നു.
ജേണല്‍ ഓഫ് ഹെല്‍ത്ത് ഇക്കണോമിക്സിലാണ് ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications