Latest Updates
-
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
കൗമാരത്തിലെ സെക്സ് പെണ്‍കുട്ടികളില്‍ വിഷാദരോഗമുണ്ടാക്കുന്നു
ലൈംഗികമായി സജീവതയുള്ള കൗമാരക്കാരികളില്‍ വിഷാദരോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠന റിപ്പോര്‍ട്ട്.
കൗമാര പ്രായത്തില്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ട മിക്ക പെണ്‍കുട്ടികള്‍ക്കും അഗാധമായ കുറ്റബോധം, നിരാശ തുടങ്ങിയ കാരണങ്ങള്‍ കൊണ്ടാണ് കൂടുതലായും വിഷാദ രോഗം വരുന്നതെന്നും പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കൗമാരദശയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാത്തവരെ അപേക്ഷിച്ച് ലൈംഗിബന്ധത്തിലേര്പ്പെടുന്നവരില് വിഷാദരോഗം വരാനുള്ള സാധ്യത കൂടുതലാണത്രേ. അമേരിക്കയിലാണ് ഇതുസംബന്ധിച്ച പഠനം നടന്നത്.
14നം 17നും ഇടയില്‍ പ്രായമുള്ള 14,000ത്തോളം കൗമാരക്കാരിലാണ് ഗവേഷകര്‍ ഇതു സംബന്ധിച്ച പഠനം നടത്തിയത്. ഈ പ്രായത്തില്‍ സെക്സിലേര്‍പ്പെടുന്നത് പെണ്‍കുട്ടികളില്‍ വിഷാദരോഗത്തിനുള്ള സാധ്യത സെക്സില്‍ ഏര്പ്പെടാത്തവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ 19ശതമാനം അധികമാണ്.
എന്നാല്‍ ഇതേപ്രായത്തിലുള്ള ആണ്‍കുട്ടികളുടെ മാനസികാരോഗ്യത്തിന് ലൈംഗികതയുമായി ബന്ധമില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ചെറിയ പ്രായത്തില്‍ത്തന്നെ സ്വന്തം താല്പര്യം മൂലമോ പരപ്രേരണമൂലമോ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന പെണ്‍കുട്ടികളില്‍ പലരും പിന്നീട് ഈ പ്രവൃത്തിയില്‍ അല്ലെങ്കില്‍ അനുഭവത്തില്‍ പശ്ചാത്തപിയ്ക്കുന്നവരാണ്. ഇതുതന്നെയാണ് ഇവരില്‍ വിഷാദരോഗം പോലുള്ള മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുന്നതെന്ന് ക്രിസ്ത്യന്‍ മെഡിക്കല്‍ ഫെല്ലോഷിപ്പ് ചെയര്മാന് ഡോക്ടര്‍ ട്രിവോര്‍ സ്റ്റാമ്മേര്സ് പറയുന്നു.
ജേണല്‍ ഓഫ് ഹെല്‍ത്ത് ഇക്കണോമിക്സിലാണ് ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications