Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഗര്‍ഭഛിദ്രത്തിന് സ്ത്രീകള്‍ ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്നു
ഗര്‍ഭഛിദ്രത്തിനായി സ്ത്രീകള്‍ ഇന്റര്‍നെറ്റിനെ ഉപയോഗിക്കുന്നതായി പഠനറിപ്പോര്‍ട്ട്. ഗര്‍ഭഛിദ്രം നിയമപരമായി നിരോധിച്ചിട്ടുള്ള രാജ്യങ്ങളിലെ സ്ത്രീകളാണ് കൂടുതലായും ഇത്തരത്തില്‍ ഇന്റര്‍നെറ്റില്‍ നിന്നുമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഗര്‍ഭഛിദ്രം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
വടക്കന്‍ അയര്‍ലന്റ് ഉള്‍പ്പെടുയുള്ള ഏഴുപതോളം രാജ്യങ്ങളിലാണ് ഇത്തരത്തില്‍ ഗര്‍ഭഛിദ്രത്തിനായി ഇന്റര്‍നെറ്റില്‍ ലഭ്യമായ വിവരങ്ങള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. വീട്ടില്‍വച്ചുതന്നെ ഗര്‍ഭഛിദ്രം നടത്തുന്നതിനുള്ള വൈദ്യോപദേശമാണ് പലരും ഇന്റര്‍നെറ്റിലൂടെ തേടുന്നത്.
'വുമണ്‍ ഓണ്‍ വെബ്' എന്ന വെബ്സൈറ്റിനെയാണ് ഭൂരിപക്ഷം പേരും ഇതിനായി ആശ്രയിക്കുന്നത്. ഈ സൈറ്റ് ശസ്ത്രക്രിയയിലൂടെയുള്ള ഗര്‍ഭഛിദ്രത്തിന് പരിഹാരമെന്ന് പറഞ്ഞുകൊണ്ട് ചില ഗുളികകളുടെ മിശ്രിതമാണ് നിര്‍ദ്ദേശിക്കുന്നത്.
മിഫ്പ്രിസോണ്, മൈസോപ്രസ്റ്റോള് എന്നീ രണ്ട് മരുന്നുകളുടെ മിശ്രിതം ഗര്‍ഭഛിദ്രം നടത്തുവാന്‍ തീര്‍ത്തും അനുയോജ്യമാണെന്നാണ് സൈറ്റില്‍ പറയുന്നത്. മിക്കവരും ഇത്തരത്തിലുള്ള പലതരം ഗുളികകള്‍ വെബ്സൈറ്റുകളില്‍ നിന്നും കണ്ടെത്തുകയും അവയിലൂടെതന്നെ വാങ്ങിക്കുകയും ചെയ്യുന്നുണ്ട്
ആശങ്കാജനകമായ പ്രവണത എന്നാണ് ഗര്‍ഭഛിദ്രത്തിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ഇത്തരം സൈറ്റുകള്‍ ഗര്‍ഭഛിദ്രത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.
ഇതിനെക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ ഇത്തരത്തില്‍ വെബ്സൈറ്റില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച 200 സ്ത്രീകളില്‍ 58ശതമാനം പേരും ഇത്തരത്തില്‍ ഗര്‍ഭഛിദ്രം നടത്തിയത് നന്നായെന്ന് കരുതുന്നവരാണ്. 31ശതമാനം പേര് ഇത്തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിച്ചതില്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്നവരാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
