Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
കരച്ചിലിനും ചിരിയ്ക്കും പേടിയ്ക്കും പിന്നില്‍
പ്രേതസിനിമകള്‍ പോലുള്ള ഭീകരചിത്രങ്ങള്‍ കാണുമ്പോള്‍ ചിലര്‍ ഉറക്കെ കരയും, മറ്റു ചിലര്‍ ചിരിക്കും, ഇനിയും ചിലരാകട്ടെ തലകറങ്ങി താഴെ കിടക്കും. എന്താണ് ഇതിനൊക്കെ കാരണമെന്ന് ചിന്തിച്ചിട്ടുണ്ടോ?
ശാസ്ത്രലോകം ഇതിനുള്ള കാരണങ്ങള്‍ തേടാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. ഇപ്പോള്‍ ഒരു കൂട്ടം ഗവേഷകര്‍ ഇതിനുള്ള കാരണം കണ്ടെത്തിയിരിക്കുന്നു. ഇതൊന്നും മനപ്പൂര്‍വ്വം സംഭവിക്കുന്നതല്ലെന്നും കോംപ്റ്റ് എന്ന ജീനാണ് ഇതിന് കാരണമെന്നുമാണ് ഗവേഷകര്‍ പറയുന്നത്.
ഈ ജീന്‍ തലച്ചോറിലെ ഉത്കണ്ഠയുണ്ടാക്കുന്ന രാസപദാര്‍ത്ഥവുമായി പ്രവര്ത്തിക്കുമ്പോഴാണത്രേ നമ്മള് ഇത്തരം വികാരപ്രകടനങ്ങള്‍ നടത്തുന്നത്. വാസ്തവത്തില്‍ യുക്തിയുക്തമായി പെരുമാറാന്‍ കഴിയുന്ന മനുഷ്യന്റെ സ്വഭാവത്തിലെ വ്യത്യസ്തതയാണ് ഒരേ സിനിമ കാണുമ്പോള്‍ പലരിലും പലതരത്തിലുള്ള വികാരങ്ങള്‍ ഉണ്ടാക്കുന്നത്.
ജര്‍മ്മനിയിലെ ബോണ്‍ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഈ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. അരോചകമായ ദൃശ്യങ്ങള്‍ കാണുമ്പോള്‍ കോംപ്റ്റ് തലച്ചോറിലെ രാസപദാര്‍ത്ഥവുമായി പ്രവര്‍ത്തിച്ച് ഒട്ടേറെ വികാരങ്ങളെ ഉണര്‍ത്തുന്നു. ഈ സമയം ഏത് പ്രലോഭനത്തെയാണോ മനുഷ്യന് ചെറുക്കാന്‍ കഴിയാത്തത് അതായിരിക്കും പുറത്ത് പ്രകടമാവുകയെന്ന് ഗവേഷകര്‍ അടിവരയിടുന്നു.
അത് കരച്ചില്, അലറല്‍, ചിരി, തലകറക്കം എന്നിങ്ങനെ പലരൂപത്തിലോ ഭാവത്തിലോ ആകാം. 100 സ്ത്രീകളെയാണ് ഗവേഷകര്‍ ഇതുസംബന്ധിച്ച പഠനങ്ങള്‍ക്ക് വിധേയരാക്കിയത്. കോമഡി, ട്രാജഡി എന്നിങ്ങനെ വിവിധ സ്വഭാവമുള്ള സിനിമകള്‍ കാണിച്ചുകൊണ്ടാണ് ഇവരില്‍ നിരീക്ഷണം നടത്തിയത്. ബിഹേവിയറല്‍ ന്യൂറോസയന്‍സ് ജേണലിന്റെ ഏറ്റവും പുതിയ എഡിഷനില്‍ ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
