Latest Updates
-
മഴക്കാലത്ത് വീടിന്റെ മുൻവാതിൽ ഇങ്ങനെ മാറ്റിയാൽ ഐശ്വര്യം തേടിയെത്തും; മംഗള ഗൗരി പൂജയ്ക്ക് ഒരുങ്ങാം -
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ
കരച്ചിലിനും ചിരിയ്ക്കും പേടിയ്ക്കും പിന്നില്‍
പ്രേതസിനിമകള്‍ പോലുള്ള ഭീകരചിത്രങ്ങള്‍ കാണുമ്പോള്‍ ചിലര്‍ ഉറക്കെ കരയും, മറ്റു ചിലര്‍ ചിരിക്കും, ഇനിയും ചിലരാകട്ടെ തലകറങ്ങി താഴെ കിടക്കും. എന്താണ് ഇതിനൊക്കെ കാരണമെന്ന് ചിന്തിച്ചിട്ടുണ്ടോ?
ശാസ്ത്രലോകം ഇതിനുള്ള കാരണങ്ങള്‍ തേടാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. ഇപ്പോള്‍ ഒരു കൂട്ടം ഗവേഷകര്‍ ഇതിനുള്ള കാരണം കണ്ടെത്തിയിരിക്കുന്നു. ഇതൊന്നും മനപ്പൂര്‍വ്വം സംഭവിക്കുന്നതല്ലെന്നും കോംപ്റ്റ് എന്ന ജീനാണ് ഇതിന് കാരണമെന്നുമാണ് ഗവേഷകര്‍ പറയുന്നത്.
ഈ ജീന്‍ തലച്ചോറിലെ ഉത്കണ്ഠയുണ്ടാക്കുന്ന രാസപദാര്‍ത്ഥവുമായി പ്രവര്ത്തിക്കുമ്പോഴാണത്രേ നമ്മള് ഇത്തരം വികാരപ്രകടനങ്ങള്‍ നടത്തുന്നത്. വാസ്തവത്തില്‍ യുക്തിയുക്തമായി പെരുമാറാന്‍ കഴിയുന്ന മനുഷ്യന്റെ സ്വഭാവത്തിലെ വ്യത്യസ്തതയാണ് ഒരേ സിനിമ കാണുമ്പോള്‍ പലരിലും പലതരത്തിലുള്ള വികാരങ്ങള്‍ ഉണ്ടാക്കുന്നത്.
ജര്‍മ്മനിയിലെ ബോണ്‍ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഈ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. അരോചകമായ ദൃശ്യങ്ങള്‍ കാണുമ്പോള്‍ കോംപ്റ്റ് തലച്ചോറിലെ രാസപദാര്‍ത്ഥവുമായി പ്രവര്‍ത്തിച്ച് ഒട്ടേറെ വികാരങ്ങളെ ഉണര്‍ത്തുന്നു. ഈ സമയം ഏത് പ്രലോഭനത്തെയാണോ മനുഷ്യന് ചെറുക്കാന്‍ കഴിയാത്തത് അതായിരിക്കും പുറത്ത് പ്രകടമാവുകയെന്ന് ഗവേഷകര്‍ അടിവരയിടുന്നു.
അത് കരച്ചില്, അലറല്‍, ചിരി, തലകറക്കം എന്നിങ്ങനെ പലരൂപത്തിലോ ഭാവത്തിലോ ആകാം. 100 സ്ത്രീകളെയാണ് ഗവേഷകര്‍ ഇതുസംബന്ധിച്ച പഠനങ്ങള്‍ക്ക് വിധേയരാക്കിയത്. കോമഡി, ട്രാജഡി എന്നിങ്ങനെ വിവിധ സ്വഭാവമുള്ള സിനിമകള്‍ കാണിച്ചുകൊണ്ടാണ് ഇവരില്‍ നിരീക്ഷണം നടത്തിയത്. ബിഹേവിയറല്‍ ന്യൂറോസയന്‍സ് ജേണലിന്റെ ഏറ്റവും പുതിയ എഡിഷനില്‍ ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications