Latest Updates
-
കഠിനമായ ചൂടിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വർഷങ്ങൾക്കിപ്പുറം ഗുരു പ്രദോഷവും വരിയാൻ യോഗവും ഒന്നിക്കുന്നു; ഈ രാശിക്കാർക്ക് ഭാഗ്യം തെളിയുമോ? അറിയാം! -
കത്തുന്ന വെയിലിലും ചർമ്മം വാടാതെയിരിക്കണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേനൽക്കാലത്തെ സുരക്ഷിതമാക്കാം -
കഠിനമായ ചൂടിൽ തളരാതിരിക്കാം; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ഈ നാടൻ വഴികൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം! -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നുണ്ടോ? നിങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഈ തെറ്റുകൾ ഒഴിവാക്കൂ! -
സ്കൂളുകളിൽ ഇനി ആർത്തവ ശുചിത്വ വിപ്ലവം; പെൺകുട്ടികളുടെ പഠനം മുടങ്ങാതെ കാക്കാൻ സർക്കാരിന്റെ പുതിയ നീക്കങ്ങൾ -
കഠിനമായ ചൂടിൽ വ്യായാമം ചെയ്ത് തളരുകയാണോ? വയറിലെ കൊഴുപ്പ് സുരക്ഷിതമായി കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൂര്യതാപത്തിൽ നിന്ന് രക്ഷനേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ജീവിതത്തിൽ വഴിത്തിരിവാകാൻ വ്യാഴം കർക്കടകത്തിലേക്ക്; ഈ മാറ്റം നിങ്ങളുടെ രാശിയിൽ എന്ത് മാറ്റം കൊണ്ടുവരും? -
വൃശ്ചികം രാശിയിൽ ചന്ദ്രൻ: ഈ രാശിക്കാർക്ക് ഇന്ന് അതീവ ജാഗ്രത, ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇങ്ങനെ
ശീതീകരിച്ച് സൂക്ഷിച്ച അണ്ഡത്തില് നിന്നും ആദ്യത്തെ കുഞ്ഞ്
ലണ്ടന്‍: ശീതരിച്ച് സൂക്ഷിച്ച് ബീജസങ്കലനത്തിന് വിധേയമാക്കിയ അണ്ഡത്തില് നിന്നും ആദ്യകുഞ്ഞ് പിറന്നു.
കാനഡയിലെ ഗവേഷകര്‍ നടത്തിയ പരീക്ഷണമാണ് വിജയകരമായത്. ഫ്രാന്‍സിലെ ലിയോണില്‍ തങ്കളാഴ്ച നടന്ന വൈദ്യശാസ്ത്ര സമ്മേളനത്തിലാണ് ഗവേഷകര്‍ ഇക്കാര്യം അറിയിച്ചത്. കുഞ്ഞ് ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും മറ്റു മൂന്നു സ്ത്രീകള്‍കൂടി ഈ രീതിയില്‍ ഗര്‍ഭം ധിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
ഗര്‍ഭധാരണത്തിന് തടസ്സമായി നില്ക്കുന്ന പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം എന്ന പ്രശ്നമുള്ള 20 സ്ത്രീകളിലാണ് ഈ വിദ്യ പരീക്ഷിച്ചതെന്ന് മോണ്ട്രിയയിലെ മക്ഗില്‍ റിപ്രൊഡക്ടീവ് സെന്ററിലെ ഹനാനെല്ഹോള്സര് പറഞ്ഞു.
കാന്‍സറുമായി ബന്ധപ്പെട്ട് പ്രത്യുല്പാദന പ്രശ്നങ്ങളെ നേരിടുന്നവര്‍ക്ക് ഏറെ പ്രതീക്ഷയ്ക്കു വകനല്കുന്നതാണ് ഈ പരീക്ഷണത്തിന്റെ വിജയം. കീമോതെറാപ്പിയ്ക്ക് വിധേയരാകുന്നതിന് മുമ്പ് രോഗബാധിതരായ സ്ത്രീകളുടെ അണ്ഡം ശേഖരിച്ച് ശീതീകരിച്ച് സൂക്ഷിച്ചാല്‍ പിന്നീട് ബീജസങ്കലനം നടത്തി കുഞ്ഞുങ്ങള്‍ക്ക് ജന്മംനല്കാന് കഴിയും.
എന്നാല്‍ ഇതു സംബന്ധിച്ച ഗവേഷണം തുടങ്ങിയിട്ടേയുള്ളുവെന്നും കാന്‍സര്‍ രോഗികളില്‍ ഇതിന്റെ സാധ്യത പരീക്ഷിച്ചിട്ടില്ലെന്നും ഹോള്‍സര്‍ പറഞ്ഞു. ഹോര്‍മോണ്‍ മരുന്നുകളുപയോഗിച്ചുള്ള വന്ധ്യതാ ചിത്സയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ രീതിയ്ക്കു ചെലവു കുറവാണെന്നത് ഇതിന്റെ മറ്റൊരു മേന്മയാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications