Just In
- 4 hrs ago ജപ്പാന്‍കാരുടെ ദീര്‍ഘായുസ്സിന്റെ രഹസ്യം ഇതാണ്; ഇത് മാതൃകയാക്കിയാല്‍ നമുക്കും നേടാം ദീര്‍ഘായുസ്സ്
- 4 hrs ago ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- 5 hrs ago മുഖത്തെ കരുവാളിപ്പിന് അടുക്കളക്കൂട്ടില്‍ പെട്ടെന്ന് പരിഹാരം
- 5 hrs ago നെഗറ്റീവ് എനര്‍ജിയെ പെട്ടെന്ന് കണ്ടെത്തി ഒഴിവാക്കാം
Don't Miss
- News മുക്താര്‍ അന്‍സാരി അന്തരിച്ചു, ജയിലില്‍ വെച്ച് ഹൃദയാഘാതം; യുപിയില്‍ വന്‍ ജാഗ്രത
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Movies നിനക്ക് പോയത് ഗബ്രിയില്‍, അവനെ മാറ്റി നിര്‍ത്തണം എന്ന് റസ്മിന്; ഗെയിം കളഞ്ഞത് വീട്ടുകാരെന്ന് ജാസ്മിന്
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
ഏറ്റവും കൂടുതല്‍ വിഷാദരോഗികള്‍ ഇന്ത്യയില്‍
ഇപ്പോഴിതാ വിഷാദരോഗത്തിന്റെ കാര്യത്തിലും ഇന്ത്യ മുന്‍നിരയിലേയ്ക്ക് കുതിക്കുകയാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിഷാദ രോഗം ബാധിച്ചവര്‍ ഇന്ത്യയിലാണെന്നാണ് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഗുരുതരമായ രീതിയില്‍ വിഷാദരോഗം ബാധിച്ചവര്‍ ഇന്ത്യയില്‍ 36 ശതമാനമുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. 18 രാജ്യങ്ങളിലുള്ള 89,000 പേരുമായി സംസാരിച്ചാണ് 20 പേരടങ്ങുന്ന ഗവേഷകരുടെ സംഘം ഈ നിഗമനത്തിലെത്തിയത്. ലോകവ്യാപകമായി 12.10 കോടി പേര്‍ക്ക് വിഷാദരോഗം ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
ചൈനയില്‍ വിഷാദരോഗം ബാധിച്ചവര്‍ 12 ശതമാനം മാത്രമാണുള്ളത്. ഇന്ത്യയില്‍ രോഗബാധിതരുടെ ശരാശരി വയസ് 31.9 ആണെങ്കില്‍ ചൈനയിലിത് 18.8 ആണ്. അമേരിക്കയിലാണെങ്കില്‍ ഇത് 22.7 വയസ്സാണ്.
ഉയര്‍ന്ന വരുമാനക്കാരിലാണ് കടുത്ത വിഷാദ രോഗം വ്യാപകമായി കണ്ടുവരുന്നത്(28.1 ശതമാനം). താഴ്ന്ന വരുമാനക്കാര്‍ക്കിടയിലും മധ്യവര്‍ഗ്ഗക്കാരിലും 19.8 ശതമാനം പേര്‍ക്കാണ് വിഷാദം ബാധിച്ചതായി കണ്ടെത്തിയത്.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് വിഷാദം കൂടുതലായി കാണുന്നത്. പങ്കാളിയുടെ വേര്‍പാട് (അത് മരണമോ വിവാഹമോചനമോ പ്രണയപരാജയമോ ആകാം)ആണ് ഇതിന്റെ പ്രധാനകാരണമായി പറയുന്നത്. ആത്മഹത്യാ പ്രവണത കൂടുതലാകുന്നുവെന്നതാണ് ഈ രോഗത്തെ ഗൗരവമേറിയതാക്കി മാറ്റുന്നത്.