വൃക്കദാതാവിനെ തേടി ഇനി അലയേണ്ട!

By Ajith Babu

ദില്ലി: ലോകത്തെ ആദ്യത്തെ കൃത്രിമ വൃക്കയ്ക്ക് കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ഗവേഷകര്‍ രൂപം നല്‍കി. ചായക്കോപ്പയുടെ വലിപ്പം മാത്രമുള്ള കൃത്രിമ വൃക്ക രക്തം ശുദ്ധീകരിക്കുക, രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കുക, വൈറ്റമിന്‍ ഡി ഉല്‍പാദനം എന്നിങ്ങനെ യഥാര്‍ത്ഥ വൃക്കയുടെ എല്ലാ പ്രവര്‍ത്തനവും നടത്തുന്നതാണ്.

ഇന്ത്യന്‍ വംശജനായ ഗവേഷകന്‍ ഷുവോ റോയ് നേതൃത്വം നല്‍കുന്ന സംഘമാണ് കൃത്രിമ വൃക്ക യാഥാര്‍ഥ്യമാക്കിയത്.

Kidney
കൃത്രിമ വൃക്ക ഏതാനും മൃഗങ്ങളില്‍ വിജയകരമായി പരീക്ഷിഷിച്ചു കഴിഞ്ഞു. അഞ്ചു വര്‍ഷത്തിനകം മനുഷ്യരില്‍ പരീക്ഷിക്കാനാവുമെന്നാണ് കരുതുന്നത്.

വൃക്ക രോഗികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് പുതിയ കണ്ടുപിടുത്തം. ഇന്ത്യയില്‍ ഓരോ വര്‍ഷവും പൂര്‍ണമായി വൃക്ക നശിക്കുന്ന ഒന്നര ലക്ഷം പുതിയ രോഗികളുണ്ടെന്നാണ് കണക്ക്. ഇതില്‍ 3500 പേര്‍ക്ക് വൃക്ക മാറ്റിവെക്കുന്നു. 6000 മുതല്‍ 10000 പേര്‍ക്ക് ഡയാലിസിസ് ചികില്‍സ നല്‍കുന്നു. മറ്റുള്ളവര്‍ ഡയാലിസിസ് ചികില്‍സ സൗകര്യം ലഭിക്കാതെ മരിക്കുന്നു.

അനുയോജ്യമായ വൃക്കകള്‍ ലഭിയ്ക്കാന്‍ വൈകുന്നതും ഡയാലിസിസിന് വരുന്ന വന്‍ ചെലവുമാണ് വൃക്കരോഗത്തിനടമിപ്പെടുന്നവര്‍ നേരിടുന്നപ്രധാന വെല്ലുവിളി.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Saturday, December 4, 2010, 15:24 [IST]
X
Desktop Bottom Promotion