Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
കൃത്രിമ പാന്‍ക്രിയാസ് യഥാര്‍ഥ്യമാകുന്നു
വാഷിങ്ടണ്‍: പ്രമേഹ രോഗം മൂലം ദുരിതമനുഭവിയ്ക്കുന്ന കോടിക്കണക്കിനാളുകള്‍ക്ക് പ്രതീക്ഷയേകി കൃത്രിമ പാന്‍ക്രിയാസ് നിര്‍മ്മിയ്ക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ വിജയത്തിലേക്കടുക്കുന്നു.
കൃത്രിമ പാന്‍ക്രിയാസിന്റെ സഹായത്തോടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീകരിയ്ക്കുന്ന ഇന്‍സുലിന്‍ സ്രവിപ്പിയ്ക്കുന്ന പാന്‍ക്രിയാസ്
അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇത് യാഥാര്‍ഥ്യമാകുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിയ്ക്കുന്നത്.
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിര്‍ണയിക്കുന്ന ഒരു ചിപ്പും അതിലെ റിപ്പോര്‍ട്ട് സംഗ്രഹിച്ച യഥാസമയം കൃത്രിമ ഇന്‍സുലിന്‍ എത്തിയ്ക്കുന്ന സംവിധാനവും ചേര്‍ന്നതാണ് കൃത്രിമ പാന്‍ക്രിയാസ്.
ഇത് യാഥാര്‍ഥ്യമാകുന്നതോടെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിയ്ക്കാനായി ഇന്‍സുലിന്‍ കുത്തിവെയ്ക്കേണ്ടി വരുന്നത് ഒഴിവാക്കാന്‍ കഴിയും.
ഇതുമായി ബന്ധപ്പെട്ടുള്ള പരീക്ഷണങ്ങള്‍ വിജയത്തിലേക്ക് അടുക്കുകയാണെന്ന് കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പ്രൊഫസര്‍ ഹോവോര്‍ക പറഞ്ഞു.
ഇപ്പോള്‍ തന്നെ ഏതാനും രോഗികളില്‍ ഈ സംവിധാനം വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. ഇവര്‍ വീടുകളിലേക്ക് മടങ്ങി സാധാരണ ജീവിതം നയിക്കുന്നുണ്ട്. എന്നാല്‍ പരീക്ഷണങ്ങള്‍ പൂര്‍ണമായിട്ടില്ല. ഈ രോഗികളില്‍ പലര്‍ക്കും ഒരു മുഴുവന്‍ സമയ നഴ്സിന്റെ ആവശ്യകത വേണ്ടി വരുന്നുണ്ടെന്നും ഇവര്‍ പറഞ്ഞു.
അമേരിക്കയിലെ ഭക്ഷ്യ ഔഷധ വിഭാഗവും ജുവനൈല്‍ ഡയബറ്റീസ് റിസര്‍ച്ച് ഫൗണ്ടേഷമാണ് ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
