Latest Updates
-
കഠിനമായ വേനൽച്ചൂട് വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ തളർച്ച പമ്പ കടക്കും! -
ഉഷ്ണതരംഗം കടുക്കുന്നു; കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ജീവൻ കാക്കാൻ ഈ മുൻകരുതലുകൾ വേണം -
ഉഷ്ണതരംഗം കടുക്കുന്നു; ഗർഭിണികൾ അറിയാതെ പോകരുത് ഈ അപകട സൂചനകൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഇന്ന് ഉച്ചയ്ക്ക് ശേഷം ജീവിതം മാറിമറിയും, ഈ രാശിക്കാർക്ക് വമ്പൻ നേട്ടം -
ശോഭന യോഗം: സാമ്പത്തിക നേട്ടത്തിനായി ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ ക്രമീകരിക്കാം -
2026 ഏപ്രിൽ 21: ഗ്രഹനിലയിൽ വമ്പൻ മാറ്റം, ഈ 5 രാശിക്കാർക്ക് ഇനി ധനയോഗവും കരിയർ നേട്ടവും -
ചൊവ്വാഴ്ചത്തെ നക്ഷത്രഫലം: കരിയറിൽ വൻ കുതിപ്പ്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം: ഏപ്രിൽ 20-ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം; കരിയറിലും സാമ്പത്തികത്തിലും വമ്പൻ മാറ്റങ്ങൾ -
ഉഷ്ണതരംഗം വരുന്നു! കടുത്ത ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നവരാണോ നിങ്ങൾ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും!
പുകവലിയും പൊണ്ണത്തടിയും കേള്‍വിയെ ബാധിയ്ക്കും
പുകവലിയും പൊണ്ണത്തടിയും ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെന്നത് പ്രത്യേകിച്ച് പറയേണ്ടകാര്യമില്ല. ഇതെല്ലാം അറിയാമായിരുന്നിട്ടും പലര്‍ക്കും പുകവലി ഉപേക്ഷിക്കാനും തടി കുറയ്ക്കാനും സാധിക്കുന്നുമില്ല.
ഇവരുടെ സമാധാനം കെടുത്തുന്ന മറ്റൊരു കണ്ടെത്തല്‍ കൂടി ശാസ്ത്രലോകത്തുണ്ടായിരിക്കുന്നു. പുകവലിയും പൊണ്ണത്തടിയും കേള്‍വിക്കുറവിനും കാരണമാകുമത്രേ. ജേണല്‍ ഓഫ് ദി അസോസിയേഷന് ഫോര്‍ റിസര്‍ച്ച് ഇന്‍ടു ഓട്ടോലാറിങ്കോളജിയില് പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് പുതിയ വെളിപ്പെടുത്തല്‍ ഉള്ളത്.
53നും 67നും മധ്യേ പ്രായമുള്ള നാലായിരത്തിലധികം പേരില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് ഗവേഷകര്‍ ഇക്കാര്യം കണ്ടെത്തിയത്. ഉയര്‍ന്ന തരംഗദൈര്‍ഘ്യമുള്ള ശബ്ദങ്ങള്‍ സ്വീകരിക്കാനുള്ള ശേഷി പുകവലിക്കാരിലും പൊണ്ണത്തടിയന്മാരിലും കുറയുന്നുവെന്നാണ് ഗവേഷത്തില്‍ നിന്നും തെളിഞ്ഞത്.
പുകവലിക്കുന്നവരിലാണെങ്കില്‍ എത്രകാലം പുകവലിച്ചു. പൊണ്ണത്തടിയുള്ളവരില്‍ ശരീരഭാരം എന്നിവയുടെ അടിസ്ഥാനത്തിലാണ് കേള്വിക്കുറവുണ്ടാകുന്നത്. രക്തചംക്രമണം കുറയുന്നതോടെ ചെവിയിലേയ്ക്ക് മതിയായ ഓക്സിജന്‍ എത്താതെവരുകയും ചെവിയില്‍ വിഷാംശങ്ങള്‍ അടിയുകയും ചെയ്യും. ഇങ്ങനെയാണ് കേള്‍വിശക്തി കുറയുന്നത്.
ശരീരത്തിന്റെ മറ്റുഭാഗങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് ചെവിയുടെ കാര്യം. ഒരിക്കല്‍ കേട് സംഭവിച്ചാല്‍ പിന്നീടത് ശരിയാക്കാനുള്ള സാധ്യത വളരെക്കുറവാണ്- ഗവേഷണം നടത്തിയ ബെല്‍ജിയം ആന്റ്വെര്‍പ് സര്‍വ്വകലാശാലയിലെ ഡോക്ടര്‍ എറിക് ഫ്രാന്സെന് പറയുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











