Latest Updates
-
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്നത് എന്ത്? ഞെട്ടിക്കുന്ന ഫിറ്റ്നസ് രഹസ്യങ്ങൾ ഇതാ! -
ഉഷ്ണതരംഗം കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ നിങ്ങൾ അറിയേണ്ട ആ രഹസ്യം ഇതാ -
കത്തുന്ന വെയിലിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലം ഇനി കൂളായി നേരിടാം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? ഹീറ്റ് സ്ട്രോക്ക് ഒഴിവാക്കാൻ പുരുഷന്മാർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം! -
വേനൽക്കാലം കടുക്കുന്നു; ഗർഭിണികൾ ഈ കാര്യങ്ങളിൽ അശ്രദ്ധ കാണിച്ചാൽ അപകടം ഉറപ്പ്! -
വണ്ണം കുറയ്ക്കാൻ മരുന്ന് തേടി പോകേണ്ട; വീട്ടിലിരുന്ന് സുരക്ഷിതമായി വയറിലെ കൊഴുപ്പ് കളയാൻ ഈ വഴികൾ മതി! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? SPF 50 സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
കാൻ റെഡ് കാർപെറ്റിൽ താരങ്ങളുടെ തിളക്കം; ആ ഫിറ്റ്നസ് രഹസ്യം അറിഞ്ഞാൽ ഞെട്ടും! -
ഇന്ന് രാത്രി ചന്ദ്രന്റെ രാശിമാറ്റം: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
ഇന്ന് പുതിയ കാര്യങ്ങൾ തുടങ്ങല്ലേ! നാളെ പുലർച്ചെ വരുന്നത് വലിയൊരു മാറ്റം
പ്രമേഹത്തെ തിരിച്ചറിയുക

20,000 കോടി ഡോളറാണ് പ്രതിവര്‍ഷം അമേരിക്ക ക്കാര് പ്രമേഹ ചികിത്സയ്ക്കായി ചെലവിടുന്നത്. ഡാനിഷ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയ്ക്ക് വേണ്ടി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഇന്‍സുലിന്‍, ഗുളിക എന്നിവ ഉള്‍പ്പെടെയുള്ള പ്രത്യക്ഷ ചെലവുകളും ഉത്പാദനക്ഷമതയിലെ നഷ്ടം, മുന്‍കൂര്‍ വിരമിക്കല്‍ തുടങ്ങിയ പരോക്ഷ ചെലവുകളും ഇതില്‍ ഉള്‍പ്പെടുന്നു.
പ്രമേഹ രോഗത്തെ നേരിടുന്നതില്‍ കൂടുതലല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നാണ് ഈ പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. മുതിര്‍ന്നവര്‍ക്കെന്നപോലെതന്നെ കുട്ടികളിലും പ്രമേഹബാധ കൂടിവരുകയാണ്. ഏത് പ്രായത്തിലുള്ള കുഞ്ഞുങ്ങളെയും ബാധിക്കാവുന്ന രോഗമാണിത്. ഇത് എത്രയും പെട്ടെന്ന് കണ്ടുപിടിക്കുകയും ചികിത്സിക്കുകയും ചെയ്തില്ലെങ്കില്‍ തലച്ചോറിനെ ഗുരുതരമായ ബാധിക്കുകയും സ്ഥിതി അപകടരമാവുകയും ചെയ്യും.
പ്രമേഹം രണ്ടുതരത്തില്‍
പ്രമേഹം രണ്ടുതരത്തിലുണ്ട് ടൈപ്പ്-1 പ്രമേഹവും ടൈപ്പ്-2 പ്രമേഹവും ഒരാളുടെ ശരീരം ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ കഴിയാത്തതോ അഥവാ ആവശ്യത്തിന് ഉത്പാദനം നടത്താന്‍ കഴിയാത്തതോ ആയ അവസ്ഥയിലാണെങ്കിലാണ് ടൈപ്പ്-1 പ്രമേഹം ബാധിക്കുന്നത്. ഇത് ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയില്ല.
സാധാരണയായി കാണുന്ന ഈ രോഗം ലോകത്താകമാനം 15 വയസ്സില്‍ താഴെയുള്ള ഏതാണ്ട് 50000കുട്ടികളെ ബാധിച്ചിരിക്കുന്നതായി പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ലോകത്ത് പ്രതിദിനം 200 കുട്ടികള്‍ ഈ രോഗത്തിന് അടിമകളാവുന്നുവെന്നാണ് കണക്ക്.
ഉത്പാദിപ്പിക്കപ്പെടുന്ന ഇന്‍സുലിന്‍ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താന്‍ ശരീരത്തിന് സാധിക്കാതെ വരുന്ന അവസ്ഥയിലാണ് ടൈപ്പ്-2 പ്രമേഹം ബാധിക്കുന്നത്. വികസിത-വികസ്വര രാജ്യങ്ങളെ കുട്ടികളെ ഇത് ബാധിക്കുന്നുണ്ട്.
കുട്ടികളിലെ പൊണ്ണത്തടി, ആഹാരരീതി, വ്യായാമക്കുറവ് എന്നിവയൊക്കെ ക്രമീകരിച്ച് രോഗത്തെ നിയന്ത്രിക്കാവുന്നതാണ്. ഇന്റര്‍നാഷണല്‍ ഡയബെറ്റിസ് ഫൗണ്ടേഷന്റെ കണക്കുകള്‍ പ്രകാരം ലോകത്ത് പത്തുസെക്കന്റില്‍ ഒരാള്‍ വീതം പ്രമേഹം മൂലം മരിക്കുന്നുണ്ട്.
ഇതേ പത്തുസെക്കന്റില്‍ പുതിയ രണ്ടുപേര്‍ വീതം രോഗബാധിതരാവുകയും ചെയ്യുന്നു. ഈ രീതി തുടര്‍ന്നാല്‍ ലോകത്താകെയുള്ള പ്രമേഹ രോഗികളുടെ എണ്ണം 350 ദശലക്ഷമാകുമെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications