വിവാഹമോചനക്കുറ്റവും ഫേസ്‍ബുക്കിന്

By Lakshmi

Facebook
അമേരിക്കയിലെ വിവാഹമോചനങ്ങളില്‍ ഇരുപതു ശതമാനത്തിലും വില്ലനാകുന്നത് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് വെബ്‌സൈറ്റായ ഫേസ്‍ബുക്ക് ആണെന്നു സര്‍വേ റിപ്പോര്‍ട്ട്.

ഫേസ്‍ബുക്ക് വഴി അയയ്ക്കുന്ന ശൃംഗാരച്ചുവയുള്ള സന്ദേശങ്ങളും ചിത്രങ്ങളുമാണു പല ദമ്പതികളെയും വിവാഹമോചനത്തിലേക്ക് എത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം പഴയ കാമുകനെയോ കാമുകിയേയോ ഫേസ്‍ബുക്കിലൂടെ കണ്ടെത്തി ബന്ധം പുനസ്ഥാപിക്കുന്നതാണു വിവാഹബന്ധങ്ങളില്‍ പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നത്.

മറ്റു സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഫേസ്‍ബുക്കിനുമേല്‍ വന്‍ കുറ്റമാണ് ചുമത്തപ്പെട്ടിരിക്കുന്നത്. പല വിവാഹമോചനക്കേസുകളിലെയും പ്രാഥമിക തെളിവാണു ഫേസ്ബുക്ക് എന്ന് 66 ശതമാനം അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.

ഫേസ്‍ബുക്കിലൂടെ നടത്തുന്ന അനുചിതമായതും ലൈംഗികച്ചുവയുള്ളതുമായ സല്ലാപങ്ങളാണു പ്രധാന വില്ലന്‍. ഫേസ്ബുക്കില്‍ ഒരു യുവതിയുമായുള്ള ബന്ധം ആരോപിച്ച് നടി ഇവാ ലോംഗോറിയ ബാസ്‌കറ്റ് ബോള്‍ കളിക്കാരനായ ഭര്‍ത്താവില്‍നിന്നു വിവാഹമോചനം നേടിയിരുന്നു.

ന്യൂജഴ്‌സിയിലെ ലിവിംഗ് വേള്‍ഡ് ക്രിസ്ത്യന്‍ ഫെലോഷിപ് ചര്‍ച്ചിലെ സെഡ്രിക് മില്ലര്‍ ഫേസ്‍ബുക്കിനെ 'അവിശ്വാസത്തിന്റെ പോര്‍ട്ടല്‍' എന്നാണു വിശേഷിപ്പിക്കുന്നത്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Thursday, December 2, 2010, 10:43 [IST]
X
Desktop Bottom Promotion