Just In
- 1 hr ago ഏപ്രില്‍ ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത മാറ്റം: വെറും രാജയോഗമല്ല സമ്പത്തും പ്രശസ്തിയും തേടിയെത്തും
- 2 hrs ago അധികം മിനക്കെടാതെ ഹോട്ടല്‍ സ്റ്റൈല്‍ മഷ്റൂം പെപ്പര്‍ ഫ്രൈ
- 3 hrs ago മുടി കൊഴിച്ചിലും മുടിയുടെ കട്ടി കുറയുന്നതും തടയാം; ഇതാ ചില പരിഹാരമാര്‍ഗ്ഗങ്ങള്‍
- 4 hrs ago പതിനഞ്ച് ദിവസം വരെ പഴം ഫ്രഷ് ആയിരിക്കും, തൊലി കറുക്കില്ല; ഇതൊന്ന് പരീക്ഷിച്ചു നോക്കൂ
Don't Miss
- Movies 'വൈദ്യൻ കൽപ്പിച്ചതും രോഗി ഇച്ഛിച്ചതും പാല്... അവളുടെ തിടുക്കം കണ്ടോ'; ജബ്രി കോമ്പോ ജയിലിൽ... കാവലായി ജിന്റോ!
- News ജോലി വാഗ്ധാനം ചെയ്ത് റഷ്യയില്‍ എത്തിച്ചു: കബളിക്കപ്പെട്ട മലയാളികളെ തിരികെ എത്തിക്കാന്‍ ശ്രമം തുടരുന്നു
- Automobiles പാവങ്ങളുടെ ലംബോർഗിനി ആവാനുള്ള യുദ്ധം ടാറ്റയും സിട്രണും തമ്മിൽ; ഇതിൽ മിടുക്കൻ ആരെന്ന് അറിയാം
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
വിഷാദരോഗത്തെ തിരിച്ചറിയുക
വിഷാദമെന്ന വികാരം ജീവിതത്തില്‍ ഒരിക്കലെങ്കിലും അനുഭവപ്പെടാത്തവര്‍ ഭൂമുഖത്ത് ഉണ്ടാവുകയില്ല. ദുഖങ്ങളിലും നഷ്ടങ്ങളിലും കുറ്റബോധങ്ങളിലുമൊക്കെ നൊന്ത് താല്കാലികമായി വിഷാദമനുഭവിക്കുന്നവരാണ് ഏറെപ്പേരും. എന്നാല്‍ ഇവരെയെല്ലാം വിഷാദരോഗികള്‍ എന്ന് വിളിക്കാന്‍ കഴിയുമോ
തികച്ചും സ്വാഭാവികമായ മാനസിക പ്രതികരണത്തിനും വിഷാദമെന്ന രോഗത്തിനുമിടയിലുള്ള അതിര്‍വരമ്പുകള്‍ എവിടെയാണ് വിഷാദ രോഗത്തെ എങ്ങനെയാണ് തിരിച്ചറിയേണ്ടത്. പ്രാചീന കാലം മുതല്‍തന്നെ പഴയനിയമത്തില്‍ സോളമന് രാജാവിനും മഹാഭാരതത്തില്‍ അര്‍ജുനനും രാമായണത്തില്‍ ദശരഥ മഹാരാജാവിനും വിഷാദരോഗമുണ്ടായതായി പരാമര്‍ശമുണ്ട്.
സമൂഹത്തില്‍ നാലുമുതല്‍ എട്ടുശതമാനം വരെ വിഷാദരോഗികളുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും മെഡിക്കല്‍ വിഭാഗങ്ങളിലും പോകുന്ന രോഗികളില്‍ പതിനഞ്ച് മുതല്‍ ഇരുപത് ശതമാനം വരെയുള്ളവര്‍ വിഷാദരോഗത്തിനടമപ്പെട്ടവരാണത്രേ.
മനുഷ്യവര്‍ഗത്തിന് കനത്ത ആതുര പരാധീനതയുണ്ടാക്കുന്ന രോഗങ്ങളെപ്പറ്റി വിശദമായി പഠനം നടത്തിയപ്പോള്‍ ഏറ്റവുമധികം പരാധീനതയും പ്രയാസവും സൃഷ്ടിക്കുന്ന നാലാമത്തെ രോഗമാണ് വിഷാദരോഗമെന്ന് ലോകാരോഗ്യ സംഘടന കണ്ടെത്തിയിട്ടുണ്ട്. ഇനിയൊരു പതിനഞ്ച് വര്‍ഷം കഴിയുമ്പോള്‍ ഹൃദ്രോഗത്തിന് തൊട്ടുപിന്നാലെയി സ്ഥാനം പിടിക്കുന്ന രോഗമായിരിക്കും ഇതെന്നും പറയുന്നുണ്ട്.
ഏകദേശം 30 വയസ്സിനും 40 വയസ്സിനും ഇടയിലാണ് വിഷാദരോഗം ആരംഭിക്കുന്നത് എന്നിരുന്നാലും ഏത് പ്രായക്കാരിലും വിഷാദരോഗമുണ്ടാകാം. സമീപകാലങ്ങളില്‍ 20 വയസ്സിന് താഴെയുള്ളവരില്‍ വിഷാദരോഗം കൂടുന്നതായി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ മൂന്നിരട്ടിയാണ് വിഷാദരോഗത്തിനുള്ള സാധ്യത. ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍, ആര്‍ത്തവം, ഗര്‍ഭം, പ്രസവം, മുലയൂട്ടല്‍ എന്നിവയെല്ലാം വിഷാദരോഗത്തിന് കാരണമാകുന്നുണ്ട്.
വിഷാദം എന്ന് കേള്‍ക്കുമ്പോള്‍ പ്രതികൂല സാഹചര്യങ്ങളില്‍ തോന്നുന്ന ദുഖം എന്നാണ് കൂടുതല്‍പ്പേരും ചിന്തിക്കുന്നത്. അതുകൊണ്ടുതന്നെ വിഷാദരോഗം ഒരു മാനസിക പ്രശ്നമാണെന്നും സ്വാന്ത്വനം കൊണ്ടും ഉപദേശം കൊണ്ടും പരിഹരിക്കാവുന്നതാണെന്നും പലരും ചിന്തിക്കുന്നത്.
എന്നാല്‍ വൈദ്യശാസ്ത്രത്തിന്റെ കണ്ണില്‍ വിഷാദരോഗം ലക്ഷണമൊത്ത ഒരു രോഗമാണ്. ഇതിന് ശക്തവും ഏതാണ്ട് വ്യക്തവുമായ ജൈവധര്‍മ്മപരമായ അടിസ്ഥാനമുണ്ട്. മസ്തിഷ്കത്തില്‍ വൈകാരികവും ധര്‍മ്മപരവുമായ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതും സംയോജിപ്പിക്കുന്നതുമായ ലിംബിക് വ്യൂഹം, മസ്തിഷ്കകാണ്ഡത്തിലെ ഹൈപ്പോതലാമസ, ് ഫ്രോണ്ടല്‍ ഖണ്ഡത്തിന്റെ അടിയിലും മധ്യഭാഗത്തുമുള്ള നാഡിഭാഗം എന്നിവിടങ്ങളിലെ നാഡീ പ്രവര്‍ത്തനങ്ങള്‍ക്കടിസ്ഥാനമായ രാസപ്രക്രിയ വിഷാദരോഗത്തില്‍ തകരാറിലാകുന്നു.
സിറടോണിന്‍, നോര്‍എപ്പിനെഫ്രിന്‍ ഡോപ്പമിന്‍ എന്നീ രാസപരിവാഹകരുടെ വിന്യസത്തിലുള്ള കുറവാണ് വിഷാദരോഗത്തിന് കാരണം എന്ന് കണ്ടെത്തിയിട്ടുണ്ട്. പാരമ്പര്യ ഘടകങ്ങള്‍, കടുത്ത മാനസിക സമ്മര്‍ദ്ദം, ചില ശാരീരികാവസ്ഥകള്‍ തുടങ്ങി പല ഘടകങ്ങളും വിശാദരോഗമുണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
പാര്‍ക്കിന്‍സണ്‍സ് രോഗം, പക്ഷാഘാതം, ചില മരുന്നുകളുടെ ഉപയോഗം എന്നിവകാരണവും വിഷാദരോഗമുണ്ടാകാം. ഇങ്ങനെയുണ്ടാകുന്ന വിഷാദരോഗാവസ്ഥ മാറ്റിയെടുക്കാന്‍ കാരണമാകുന്ന അസുഖം പരിപൂര്‍ണ്ണമായും ചികിത്സിച്ചു മാറ്റണം.