Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ചുമ മരുന്ന് വേണ്ട; കുഞ്ഞുങ്ങളുടെ മൂക്കടപ്പിന് ഈ വഴികൾ പരീക്ഷിക്കൂ -
വെയ് പ്രോട്ടീൻ വാങ്ങുമ്പോൾ സൂക്ഷിക്കുക, വ്യാജനെ തിരിച്ചറിയാം ഇങ്ങനെ! -
ഗർഭിണികൾ ശ്രദ്ധിക്കൂ, കഠിനമായ ചൂടിൽ കുഞ്ഞിനെ രക്ഷിക്കാൻ വഴികൾ -
ഇന്ന് പണം, ഭാഗ്യം ഒരുമിച്ച്! ഈ രാശിക്കാര്‍ക്ക് വമ്പൻ നേട്ടം; നിങ്ങളുടെ രാശിഫലം അറിയാം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ചിലർക്ക് പണനഷ്ടം സംഭവിക്കാം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ചന്ദ്രൻ ധനു രാശിയിലേക്ക്: ഇന്നത്തെ ഗ്രഹനിലയിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ -
രാജയോഗം തെളിയുമോ? ഏപ്രിൽ 9-ലെ ഈ മാറ്റം ഞെട്ടിക്കും! -
രവി യോഗം: ഇന്നത്തെ ഈ സമയം നിങ്ങളുടെ ഭാഗ്യം മാറ്റുമോ?
പ്ലാസ്റ്റിക് പാത്രത്തിലെ ഭക്ഷണം അന്ധത വരുത്തും

പ്ലാസ്റ്റിക്കില്‍ പ്ലാസ്റ്റിസൈസര്‍ എന്ന വസ്തുവും നിരവധി പ്ലാസ്റ്റിക് പദാര്‍ത്ഥങ്ങളും അടങ്ങിയിട്ടുണ്ട്. ഇവ മാക്യുലാര്‍ ഡീജനറേഷന്‍ (എഎംഡി)എന്നൊരു രോഗത്തിന് ഇട വരുത്തുന്നു. കണ്ണിലെ റെറ്റിനയെ ബാധിയ്ക്കുന്ന ഒരു രോഗമാണ് ഇത്. പ്ലാസ്റ്റിക് കോശങ്ങളില്‍ അടിഞ്ഞുകൂടുകയും അങ്ങനെ റെറ്റിനയ്ക്കും രക്തക്കുഴലുകള്‍ക്കും കേടുണ്ടാക്കുകയും ചെയ്യും. ഇത് ക്രമേണ അന്ധതക്കു കാരണമാകും. ചെറുപ്പക്കാരില്‍ പോലും ഈ രോഗം കാണപ്പെടുന്നുവെന്നത് രോഗത്തിന്റെ ഗുരുതരാവസ്ഥ ബോധ്യപ്പെടുത്തുന്നു.
ചൂടോടെയായിരിക്കും ഭക്ഷണസാധനങ്ങള്‍ പ്ലാസ്റ്റിക് പാത്രങ്ങളിലാക്കുന്നത് . ഈ ചൂടില്‍ പ്ലാസ്റ്റിക് ഉരുകി പ്ലാസ്റ്റിസൈസര്‍ എന്ന വിഷവസ്തു ഭക്ഷണത്തില്‍ കലരുന്നു. ഭക്ഷണത്തോടൊപ്പം ഇതും നമ്മുടെ ഉള്ളിലെത്തും. ചെറിയ അളവിലായതു കൊണ്ട് ഇത് ശരീരം ആഗിരണം ചെയ്യുകയും രക്തത്തിലേക്ക് കലരുകയും ചെയ്യുന്നു. രക്തക്കുഴലിലൂടെ കണ്ണിന്റെ എന്റ് ആര്ട്ടറിയിലാണ് ഈ പദാര്‍ത്ഥങ്ങള്‍ എത്തുന്നത്. എന്റ് ആര്‍ട്ടറിയിലെ രക്തകുഴലുകള്‍ വളരെ നേര്‍ത്തതായതു കൊണ്ട് ഈ പദാര്‍ത്ഥങ്ങള്‍ ഇവിടെ തടഞ്ഞിരിക്കുന്നു. എന്റ് ആര്‍ട്ടറിയിലൂടെയാണ് സാധാരണ ഓക്സിജന്‍ അടങ്ങിയ രക്തം പ്രവഹിക്കുന്നത്. അങ്ങനെ രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. തടഞ്ഞിരിക്കുന്ന പ്ലാസ്റ്റിക് പദാര്‍ത്ഥങ്ങള്‍ ക്രമേണ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.
പുരുഷന്മാരില് വന്ധ്യതയ്ക്കും പ്ലാസ്റ്റിക് പാത്രങ്ങളിലെ ഭക്ഷണം വഴിയൊരുക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
പ്ലാസ്ററിക് പാത്രങ്ങളില്‍ ചൂടുള്ള ഭക്ഷണം എടുക്കാതിരിക്കുകയാണ് ഈ പ്രശ്നത്തിനുള്ള പരിഹാരം. ഭക്ഷണം എടുക്കുകയാണെങ്കില്‍ തന്നെ ചൂടാറിയ ശേഷം മാത്രം എടുക്കുക.
കോഴഞ്ചേരിയിലെ മുളമൂട്ടില്‍ ഐ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്ററിലെ ചീഫ് സര്‍ജനും മെഡിയ്ക്കല്‍ ഡയറക്ടറുമാണ് ഡോക്ടര്‍ ആഷ്ലി മുളമൂട്ടില്‍. ഡോക്ടറുടെ ഫേസ് ബുക്ക് പേജ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











