Just In
- 1 hr ago ദാമ്പത്യത്തിലെ ഈ അഞ്ച് പ്രശ്നങ്ങളാണ് വിവാഹ മോചനത്തിന് കാരണം
- 1 hr ago ചാണക്യനീതി: ദൈവം സൃഷ്ടിച്ചത് വെറുതേയല്ല; പക്ഷികളില്‍ നിന്ന് മനുഷ്യന് പഠിക്കേണ്ട 3 ഗുണങ്ങള്‍
- 2 hrs ago സൂര്യന്റെ രാശിമാറ്റം തുണയ്ക്കില്ല, കരുതലോടെ നീങ്ങിയില്ലെങ്കില്‍ ധനനഷ്ടവും മനക്ലേശവും ഫലം
- 4 hrs ago ജോലിയില്‍ പതിവായി പ്രശ്നങ്ങളോ? വിചാരിച്ച പോലെ ഒന്നും നടക്കുന്നില്ലേ? വാസ്തുവിലുണ്ട് പരിഹാരം
Don't Miss
- Technology മറന്ന WIFI പാസ്സ്വേഡ് ഇവിടെ തപ്പിയാൽ മതി! ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ
- Automobiles ബജറ്റ് ഇവി പ്ലാനുകൾക്ക് തുടക്കം കുറിച്ച് ഹ്യുണ്ടായി; മെയ്ഡ് ഇൻ ഇന്ത്യ ക്രെറ്റ ഇവി ഉടൻ
- Movies ജാസ്മിന് നന്നായി വളച്ചൊടിച്ചു, ഗബ്രി നന്നായി കളിക്കുന്നുവെന്ന ഭയം; ജാസ്മിന് 916 ഫേക്ക്!
- Sports T20 World Cup 2024: ഇതു അതു തന്നെ, സഞ്ജുവും ലോകകപ്പിന്! കോള്‍ വന്നു? നിര്‍ണായക സൂചന
- News തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് യൂത്ത് ഐക്കൺ ആണ്; പക്ഷേ മമിത ബൈജുവിന് ഇത്തവണ വോട്ടില്ല
- Finance കീശ ചോരില്ല, ഈ രണ്ട് ഓഹരികൾ വാങ്ങാമെന്ന് ബ്രോക്കറേജ്, നേട്ടം എത്രയാണെന്ന് നോക്കാം
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
കുട്ടികളിലെ കാഴ്ചക്കുറവ് പഠനത്തെ ബാധിക്കും
ദിവസങ്ങള്‍ കഴിയുന്തോറും ഏതു കുട്ടിയേയും പോലെ റോഷനും സ്കൂളിനെ ഇഷ്ടപ്പെട്ടു തുടങ്ങി. നഴ്സറി കിന്റര്‍ഗാര്‍ട്ടനിലേക്കും റൈമുകള്‍ ക്രയോണുകളിലേക്കും പിന്നീട് പെന്‍സിലിലേക്കും വളര്‍ന്നു.
ടീച്ചല്‍ ബോര്‍ഡില്‍ എഴുന്നത് വ്യക്തമായി കാണാന്‍ റോഷന് കഴിയാത്തിടത്തു നിന്നാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. ആദ്യമെല്ലാം അടുത്തിരിക്കുന്ന കുട്ടി നോക്കി പകര്‍ത്തി പ്രശ്നപരിഹാരം കണ്ടു. എന്നാല്‍ ഒരു ദിവസം ടീച്ചര്‍ ഇത് കണ്ടുപിടിച്ചപ്പോഴാണ് തനിക്ക് ബോര്‍ഡില്‍ എഴുതുന്നത് കാണാനാവില്ലെന്ന കാര്യം റോഷന് പറയുന്നത്. ഇക്കാര്യം റോഷന്റെ വീട്ടിലറിയിച്ചതോടെ അമ്മ റോഷനെയും കൂട്ടി ഐ സ്പെഷലിസ്റ്റിന്റെ അടുത്തെത്തി. അവിടെ റോഷന്റെ ചങ്ങാതിയായ അലനെ കണ്ടു. റോഷന്റെ അതേ പ്രശ്നം തന്നെയായാരുന്നു അലനും. അകലെയുള്ളത് കാണാനാവുന്നില്ല. ഡോക്ടറെ കണ്ട് കണ്ണട വച്ചപ്പോഴാണ് ഈ പ്രശ്നത്തിന് പരിഹാരമായത്.
റോഷന്റെയും അലന്റെയും പ്രശ്നത്തിന് സമാനമായ സംഭവങ്ങള്‍ ഇപ്പോള്‍ കണ്ടുവരുന്നുണ്ട്. ചെറുപ്രായത്തില്‍ തന്നെ കാഴ്ചക്കുറവ് കാരണം കണ്ണട വയ്ക്കേണ്ടി വരുന്ന കുട്ടികളും ധാരാളം. പലപ്പോഴും തുടക്കത്തില്‍ ഈ പ്രശ്നം മാതാപിതാക്കള്‍ തിരിച്ചറിയാറില്ല. കുട്ടി ഇതെക്കുറിച്ച് പരാതി പറഞ്ഞാലും പഠിക്കാനോ സ്കൂളില്‍ പോകാനോ ഉള്ള മടിയായി ഇതിനെ കാണുന്നവരും ധാരാളം. പഠനത്തില്‍ കുട്ടി തീരെ മോശമാകുമ്പോഴോ ടീച്ചര്‍ പരാതിപ്പെടുമ്പോഴോ ആണോ ഇക്കാര്യത്തെക്കുറിച്ച് പലരും ശ്രദ്ധിക്കാറ്.
കുട്ടികളിലെ കാഴ്ചക്കുറവിന് പല കാരണങ്ങളുണ്ട്. പാരമ്പര്യം, പോഷകാഹാരക്കുറവ്, ടിവി, കമ്പ്യൂട്ടര്‍ എന്നിവ കൂടുതലായി ഉപയോഗിക്കുന്നത്, മരുന്നുകള്‍ തുടങ്ങിയവ ചില കാരണങ്ങളാണ്. പുറത്തു പോയി കുട്ടികള്‍ കളിച്ചില്ലെങ്കിലും കണ്ണിന് കാഴ്ചക്കുറവ് അനുഭവപ്പെടാം.
കാഴ്ചക്ക് പ്രശ്നങ്ങള്‍ വരാതിരിക്കാന്‍ നമുക്ക് ചെയ്യാവുന്ന കാര്യങ്ങളുണ്ട്. കുട്ടികളുടെ കാഴ്ചക്ക് പ്രശ്നം വരുന്ന വരെ കാത്തിരിക്കണമെന്നില്ല. പാരമ്പര്യമായി കണ്ണിന് പ്രശ്നങ്ങളുണ്ടെങ്കില്‍ മൂന്നു നാലു വയസുള്ളപ്പോഴെ കുട്ടിയെ നേത്രരോഗ വിദഗ്ധനെ കാണിക്കുക. ഏഴു വയസിലാണ് കുട്ടികളുടെ കണ്ണ് പൂര്‍ണവളര്‍ച്ചയെത്തുക എന്നാണ് പറയുക. അതുകൊണ്ട് ചെറുപ്രായത്തിലെ പ്രശ്നം തിരിച്ചറിഞ്ഞാല്‍ പരിഹാരവും എളുപ്പമായിരിക്കും.
കണ്ണിന്റെ കാര്യത്തില്‍ ഡോക്ടറുടെ നിര്‍ദേശം അനുസരിക്കുക. കണ്ണട വയ്ക്കാന്‍ പറയുകയാണെങ്കില്‍ കുട്ടിയല്ലേ എന്നു കരുതി അവഗണിക്കാതിരിക്കുക. ചില കുട്ടികള്‍ക്ക് ഒരു കണ്ണിനേ പ്രശ്നമുണ്ടാകുകയുള്ളൂ. വീട്ടില്‍ തന്നെ ഒരോ കണ്ണു വീതം അടച്ചുപിടിച്ച് നോക്കി ഇത്തരം പ്രശ്നങ്ങള്‍ കണ്ടെത്താം.
കണ്ണിന്റെ കൃഷ്ണമണിയില്‍ എന്തെങ്കിലും പാടുകള്‍ കണ്ടാല്‍ അവഗണിക്കാതെ ഡോക്ടറെ കാണിക്കുവാന്‍ മടിക്കരുത്.
ഷോര്‍ട്ട് സൈറ്റ് പോലുള്ള പ്രശ്നങ്ങളുള്ള കുട്ടികള്‍ വീട്ടിനുള്ളിലിരുന്ന് കളിക്കാന്‍ ചിലപ്പോള്‍ താല്പര്യപ്പെട്ടേക്കും. ഇത് തന്നിലേക്ക് ഒതുങ്ങിക്കൂടുന്ന സ്വഭാവം സൃഷ്ടിക്കും. വീടിന് പുറത്തു പോയി കളിക്കാന്‍ കുട്ടികളെ നിര്‍ബന്ധിക്കണം.
ടിവി, കമ്പ്യൂട്ടര്‍ തുടങ്ങിയവയുടെ ഉപയോഗം നിയന്ത്രിക്കുക. ഇവയുടെ റേഡിയേഷനും സ്ട്രെയിനും കണ്ണിന് നല്ലതല്ല.
കണ്ണിന് കാഴ്ചശക്തി ലഭിക്കാന്‍ നല്ല ഭക്ഷണവും പ്രധാനമാണ്. ഇലക്കറികള്‍, തക്കാളി, കാരറ്റ്, ഫ്രൂട്സ്, മുട്ട, മീന്‍ തുടങ്ങിയവ കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്.
ചോക്ലേറ്റ്, ബ്രോയിലര്‍ ചിക്കന്‍, കാപ്പി എന്നിവ അധികം കഴിയ്ക്കുന്നത് കണ്ണിന് നല്ലതല്ല.
കുട്ടികള്‍ കാഴ്ചക്കുറവിനെക്കുറിച്ച് പരാതിപ്പെടുന്നുണ്ടെങ്കില്‍ അത് അവരുടെ മടിയായി കണ്ട് അവഗണിക്കാതെ പെട്ടെന്ന് തന്നെ ഡോക്ടറെ കാണിക്കണം. കുട്ടികള്‍ക്ക് വര്‍ഷത്തിലൊരിക്കലെങ്കിലും ഐടെസ്റ്റുകള് നടത്തുന്നത് കണ്ണിന്റെ പ്രശ്നങ്ങള്‍ നേരത്തെ തന്നെ പരിഹരിക്കാന്‍ നല്ലതാണ്.
കോഴഞ്ചേരിയിലെ മുളമൂട്ടില്‍ ഐ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്ററിലെ ചീഫ് സര്‍ജനും മെഡിയ്ക്കല്‍ ഡയറക്ടറുമാണ് ഡോ. ആഷ്ലി മുളമൂട്ടില്‍. ഡോക്ടറുടെ ഫേസ് ബുക്ക് പേജ്.